Pages

മലങ്കരസഭയുടെ U-turn ലഹരിവിമു ക്ത ബോധവത്ക്കരണ പരിപാടിയോട് അനു ന്ധിച്ച് 2010 ഡിസംബര്‍ 5-ാം തീയതി ഞായറാഴ്ച മൂവാറ്റുപുഴ സെയ്ന്റ് തോമസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന മദ്ധ്യേ സിയ മരിയ റോയി നടത്തിയ പ്രസംഗം.

മദ്യ ഉപഭോഗത്തില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കുകയാണ് നമ്മുടെ കൊച്ചുകേരളം.നമ്മുടെ സംസ്ഥാനത്ത് ഒരു വര്‍ഷം ചിലവാകുന്നത് 3500 കോടി രൂപയുടെ അരിയാണ്. 10000 കോടി രൂപയുടെ മദ്യമാണ്. മുഴുവന്‍ കേരളീയരും മൂന്നുനേരം മൃഷ്ടാന്നം ഭുജിക്കുന്ന അരിയുടെ മൂന്നുമടങ്ങേ ാളം വിലയ്ക്കുള്ള മദ്യം. ആളോഹരി മദ്യ ഉപഭോഗത്തിന്റെ
കാര്യത്തില്‍ അടുത്ത കാലത്താണ് പഞ്ചാ ിനെ പിന്ത ള്ളി കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ഇതില്‍ നമുക്ക് അഭിമാനമോ, അപമാനമോ? മറ്റ് സംസ്ഥാനങ്ങ ള്‍ നല്ല കാര്യങ്ങ ളില്‍ ഒന്നാം സ്ഥാനം നേടി അഭിമാനിക്കുമ്പാള്‍ നമ്മുടെ സംസ്ഥാനമോ ഏറ്റവും വെറുക്കപ്പെട്ട മദ്യപാനത്തിന്റെ
കാര്യത്തില്‍ ഒന്നാം സ്ഥാനം നേടി അഭിമാനിക്കുന്നു! അതും സാക്ഷരതയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന കേരളം തന്നെ. മദ്യത്തിനും മറ്റ് ലഹരിപദാര്‍ത്ഥങ്ങ ള്‍ക്കും മാന്യത നല്‍കി മലയാളി അവയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്താന്‍ തുടങ്ങ ിയിരിക്കുന്നു. മദ്യപാനം ഇന്ന് പുരോഗമന സംസ്
കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. മദ്യപിക്കുന്നവരെ സമൂഹം അവജ്ഞയോടെ വീക്ഷിച്ചിരുന്ന കാലം കഴിഞ്ഞുപോയി. വിശേഷാവസരങ്ങ ളിലെങ്കിലും അല്പം മദ്യപിക്കാത്തവരെ സമൂഹം പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയില്‍ ആധുനിക സമൂഹം എത്തിനില്‍ക്കുന്നു. തന്‍
നിമിത്തം ക്രിസ്തുവിന്റെ സാക്ഷികളായ നമുക്കുപോലും മദ്യപാനത്തെ ഒരു പാപമായി കണക്കാക്കുവാന്‍ കഴിയുന്നുണ്ടോ? മദ്യത്തിന്റെ ലഹരിവരുത്തിവയ്ക്കുന്ന തിന്മകളെക്കുറിച്ച് തിരുവചനം നല്‍കുന്ന താക്കീതുകള്‍ നമ്മള്‍ പോലും വിസ്മരിച്ചുകളയുന്നു. ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ തന്റെ പുത്രനായ ഹാമിനെ ശപിക്കാന്‍ ഇടയായത് തന്റെ മുന്ത ിരിത്തോട്ടത്തിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചതിനാലായിരുന്നു (ഉല്പത്തി 9: 21-26). ലോത്ത്
തന്റെ പുത്രിമാരെ തിരിച്ചറിയാന്‍ കഴിയാതെ അവരുമായി പാപം ചെയ്ത് അവരുടെ പുത്രന്മാരായ മോവാബ്,ബെന്‍, അമി, എന്നിവര്‍ക്ക് പിതാവായിത്തീര്‍ന്നത് വീഞ്ഞിന്റെ ലഹരി നിമിത്തമായിരുന്നു (ഉല്പത്തി 19:30-38). അബ്ശലോമിന്റെ സഹോദരിയായ താമാറിനെ മാനഭംഗപ്പെടുത്തിയ അമ്നോനെ അബ്ശലോമിന്റെ അനുയായികള്‍ കൊന്നത് അവന്‍ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോഴായിരുന്നു (2
ശമുവേല്‍ 13:28-29). അഹശ്വേരോശ് രാജാവിന്റെ പത്നിയായിരുന്ന വസ്തിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങ ള്‍ സൃഷ്ടിക്കപ്പെട്ടതും അയാള്‍ വീഞ്ഞിന് അടിമപ്പെട്ടപ്പോള്‍
ആയിരുന്ന ു (എസ്തേര്‍ 1:9-22). വീഞ്ഞ് സൃഷ്ടിക്കുന്ന ലഹരിയെക്കുറിച്ചും അതിന്റെ പരിണത ഫലങ്ങ ളെക്കുറിച്ചും ശലോമോന്‍ വിശദീകരിക്കുന്നത് എന്നെന്നും പ്രസക്തമാണ്. തുടങ്ങ ുമ്പോള്‍ നിരുപദ്രവകാരിയെപ്പോലെ ആസ്വാദ്യത നല്‍കുകയും ഉപഭോഗം കൂടുന്തേ ാറും ഉന്മാദം വര്‍ദ്ധി
പ്പിക്കുകയും ചെയ്യുന്ന വീഞ്ഞ് വരുത്തുന്ന വിനകളെക്കുറിച്ച് നമുക്ക് സദൃശ്യവാക്യം 23-ാം അദ്ധ്യായത്തില്‍ കാണാം. ‘ആര്‍ക്ക് കഷ്ടം? ആര്‍ക്ക് സങ്കടം? ആര്‍ക്ക് കലഹം? ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍? ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ! വീഞ്ഞ് ചുവന്ന പാത്രത്തില്‍ തിളങ്ങ ുന്നതും അത് രസമായി ഇറക്കുന്നതും നീ നോക്കരുത് ഒടുവില്‍ അത് സര്‍പ്പത്തെപ്പോലെ കടിക്കും. അണലിയെപ്പോലെ കൊത്തും.’സുബോധത്തെ മറിച്ചു കളയുന്ന ലഹരി പരസ്ത്രീകളെ നോക്കുവാനും വക്രതയോടെ പെരുമാറാനും പ്രേരണ നല്‍കുക മാത്രമല്ല ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലുള്ള പെരുമാറ്റം കൊണ്ട് നേരിടേണ്ടിവരുന്ന ശാരീരിക പീഡകളെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയാത്തവിധം ലഹരി മനുഷ്യശരീരത്തെ മരവിപ്പിച്ചു കളയു
ന്നു. സ്വയം മദ്യപിക്കുന്നതു മാത്രമല്ല മറ്റുള്ളവരെ മദ്യപിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകന്‍ ഉദ്ബോധിപ്പിക്കുന്നു (ഹ ബ : 2-15) ‘മദ്യപന്മാര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല’ എന്ന് അപ്പോസ്തോലനായ പൌലോസ് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു (1 കൊരി. 6:10).‘മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്. കുടിക്കരുത്. കൊടുക്കരുത്’
എന്നാണ് ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളത്. തീക്ഷണം, ഉഷ്ണം, രൂക്ഷം,സൂക്ഷ്മം, അവ്യക്തം, അശ്രീകരം,ലഘു, വിശദം, വ്യാപായി, മികാശിഎന്നിവയാണ് വിഷത്തിനുള്ള പത്ത് ഗുണങ്ങ ള്‍. ഇതേഗുണങ്ങ ള്‍ തന്നെയാണ് മദ്യത്തിനും മറ്റ് ലഹരിപദാര്‍ത്ഥങ്ങ ള്‍ക്കും ഉള്ളത്. അതുകൊ
ണ്ടു കൂടിയാണ് മദ്യം വിഷമാണ് എന്ന് ശ്രീനാരായണഗുരു പറഞ്ഞത്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മദ്യം ഏല്പിക്കുന്ന സാമൂഹ്യദുരന്ത ങ്ങ ള്‍ക്ക് കണക്കില്ല. വിവാഹമോചനം., ബലാത്സംഗം, കൊലപാതകം തുടങ്ങ ി നിരവധി പ്രശ്നങ്ങ ള്‍ ഇതുമൂലം ഉണ്ടാകുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നത് കേരളീയരാണെന്നു പറഞ്ഞല്ലോ. ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നതും കേരളത്തില്‍ തന്നെ. വാഹനാപകടങ്ങളില്‍ 50 ശതമാനത്തിലേറെ ലഹരിയുടെ
ഉപയോഗം മൂലമാണ്. ലഹരിയുടെ അമിതമായ ഉപയോഗം മൂലം നമ്മുടെ നാട്ടില്‍ എട്ട് ലക്ഷം കരള്‍രോഗികളാണുള്ളത്. നമ്മുടെ സമൂഹത്തെ ഈ ലഹരി എന്ന മഹാവിപത്തിന്റെ കയ്യില്‍
നിന്ന ് രക്ഷിക്കുവാനുള്ള ഉത്തരവാദിത്തം മദ്യപന്മാരുടെ കുടും ങ്ങള്‍ക്കോ സര്‍ക്കാരിനോ മാത്രമല്ല. സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുസ്ഥിതി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. നാളെയുടെ വാഗ്ദാനങ്ങ ളായ നമ്മള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ഒരു ലഹരിവിമുക്ത സമൂഹം കെട്ടിപ്പെടുക്കുന്നതിന് ലഹരിയുടെ മാസ്മരികതയില്‍ നിന്നകലാം. ഇതിന്റെ ദൂഷ്യഫലങ്ങ ള്‍ മനസ്സിലാക്കാനും ഈ മഹാവിപത്തിനെതിരെ പ്രതികരിക്കാനും തയ്യാറാകാം.